ഇവിടെ അമര്‍ത്തിയാല്‍ കാശു കിട്ടും

പണക്കാരനാകണോ.....? ഇവിടെ അമര്‍ത്തൂ...

Monday, July 26, 2010

ആര് പറഞ്ഞു... എപ്പോള്‍ പറഞ്ഞു...

ഓഹോ... തന്നത് തിരിച്ചു തരും എന്നരിഞ്ഞിരുന്നേല്‍...

ഹാ... പോട്ടെ... (ചിരി)...

Friday, July 16, 2010

ആഗസ്റ്റ് 1ന് രണ്ടാം ഭാഗമൊരുങ്ങുന്നു

പുത്തന്‍ ട്രെന്‍ഡുകളുടെ പിന്നാലെയല്ല, മുന്നില്‍ തന്നെ പോകുന്ന താരമാണ്. മമ്മൂട്ടി. സിനിമയിലെ നവാഗത പ്രതിഭകളെ തിരിച്ചറിയുകയും അവര്‍ക്ക് അവസരം കൊടുക്കുകയും ചെയ്യുന്നതില്‍ മമ്മൂട്ടി എപ്പോഴും ശ്രദ്ധിയ്ക്കാറുണ്ട്. ഇതുമാത്രമല്ല, സിനിമയിലെ പുതിയ ട്രെന്‍ഡ് എന്തെന്ന് മനസ്സിലാക്കാനും അതിനോട് കൃത്യമായി പ്രതികരിയ്ക്കാനും താരം ശ്രദ്ധിയ്ക്കാറുണ്ട്.

മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന താരത്തിന്റെ കരിയര്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാവും. ഇപ്പോള്‍ മലയാളത്തിലെ തരംഗമായി മാറിയിരിക്കുന്ന തുടരന്‍ സിനിമകളുടെ കാര്യത്തിലും താരം ഇതേ നിലപാട് തന്നെയാണ് പുലര്‍ത്തുന്നത്. ഏതാനും വര്‍ഷം മുമ്പ് സിബിഐ സിനിമകളുടെ പരമ്പരകളുമായി മലയാളത്തില്‍ ഈ ട്രെന്റിനെ സജീവമാക്കിയ താരം ഇപ്പോഴിതാ തന്റെ മറ്റൊരു പഴയ ഹിറ്റ് കഥാപാത്രത്തെ കൂടി തിരിച്ചുകൊണ്ടുവരാന്‍ ഒരുങ്ങുകയാണ്.

1988ല്‍ പുറത്തിറങ്ങിയ ആഗസ്റ്റ് 1ന്റെ തുടര്‍ച്ചയ്ക്കാണ് മമ്മൂട്ടി വീണ്ടും തയാറായിരിക്കുന്നത്. എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ആഗസ്റ്റ് ഒന്നിലെ പെരുമാള്‍ എന്ന കഥാപാത്രം മലയാള സിനിമയിലെ പൊലീസ് കഥാപാത്രങ്ങളില്‍ തികച്ചും വേറിട്ട് നില്‍ക്കുന്ന ഒന്നായിരുന്നു.

അടിയും തടയുമൊന്നുമില്ലാതെ ബുദ്ധിപൂര്‍വം കുറ്റവാളിയെ കുടുക്കുകയെന്നതായിരുന്നു പെരുമാളിന്റെ പ്രത്യേകത.  മലയാളത്തിലെ ഏറ്റവും മികച്ച വില്ലന്‍ കഥാപാത്രങ്ങളിലൊന്നായിരുന്നു ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച വാടകക്കൊലയാളിയുടെ വേഷം .

അടുത്തവര്‍ഷമാദ്യം ചിത്രീകരണം തുടങ്ങാന്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്ന സിനിമയുടെ സംവിധായകന്‍ സിബി മലയില്‍ ആയിരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു യുവസംവിധായകന് വേണ്ടിയാണ് സ്വാമി തൂലിക ചലിപ്പിയ്ക്കുന്നതെന്നാണ് സൂചനകള്‍. എന്തായാലും ആഗസ്റ്റ് 1 നേടിയ വിജയത്തിന്റെ ആവര്‍ത്തനം രണ്ടാം ഭാഗത്തിനും ലഭിയ്ക്കുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.

സ്വകാര്യം- പെരുമാളിന്റെ പിതൃത്വം സ്വാമിയ്ക്കല്ലെന്നത് അധികമാരും അറിയാത്ത രഹസ്യമാണ്. 1973ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് ക്ലാസിക്കായ 'ദ ഡേ ഓഫ് ദ ജക്കാള്‍' എന്ന ചിത്രമാണ് മലയാളത്തില്‍ ആഗസ്റ്റ് ഒന്നായി പുനര്‍ജ്ജനിച്ചത്. ഫ്രഞ്ച് പ്രസിഡന്റിനെ വധിയ്ക്കാനെത്തുന്ന വാടകക്കൊലയാളിയുടെ കഥയാണ് 'ദ ഡേ ഓഫ് ദ ജക്കാള്‍' പറഞ്ഞത്. മലയാളത്തിലെത്തിയപ്പോള്‍ സ്വാമി ഫ്രഞ്ച് പ്രസിഡന്റിന് പകരം കേരള മുഖ്യമന്ത്രിയെ ആ വേഷത്തിലേക്ക് നിയോഗിച്ചുവെന്ന് മാത്രം.

ഒരു നാള്‍ വരും പരാജയ ഭീഷണിയില്‍ ......

 ലാല്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമ്പോള്‍ തിയറ്ററുകള്‍ ഉത്സവവപറമ്പാകുന്നതെല്ലാം പഴങ്കഥകളാവുകയാണോ? അടുത്തകാലത്തിറങ്ങിയ ലാല്‍ സിനിമകളുടെ പ്രകടനമാണ് ഇത്തരമൊരു സംശയം ഉണര്‍ത്തുന്നത്.

ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ഒരു നാള്‍ വരും എന്ന ചിത്രത്തിന് ലഭിച്ച തണുത്ത വരവേല്‍പ്പ് ലാലിന്റെഅഭ്യുദയകാംക്ഷികളെ അസ്വസ്ഥരാക്കുന്നതാണ്. മോഹന്‍ലാല്‍-ശ്രീനിവാസന്‍ ടീമിന്റെ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം വന്‍വിജയം നേടുമെന്നാണ് സിനിമാലോകം കരുതിയിരുന്നത്. എന്നാല്‍ തിയറ്ററുകളില്‍ നിന്നു ലഭിയ്ക്കുന്ന സമ്മിശ്രപ്രതികരണം ഒട്ടും ശുഭകരമല്ലെന്നതാണ് സത്യം.

കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ 71 തിയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. എന്നാല്‍ ലാല്‍ സിനിമകളിറങ്ങുമ്പോഴുള്ള ആരാധകരുടെ തള്ളിക്കയറ്റം ഒറ്റ സെന്ററിലും ഇല്ലാത്തത് മലയാള സിനിമാ വിപണിയെ തന്നെ ഏറെ അമ്പരിപ്പിയ്ക്കുന്നു. സൂപ്പര്‍താരമെന്ന നിലയില്‍ ലാലിന്റെ താരമൂല്യത്തെ കാര്യമായി ബാധിയ്ക്കുന്നതാണ് ഇത്.

മോഹന്‍ലാല്‍ ആരാധകരുടെ ശക്തികേന്ദ്രങ്ങളായ എറണാകുളം, തിരുവനന്തപുരം പോലുള്ള നഗരങ്ങളില്‍ സാധാരണഗതിയില്‍ ഒന്നിലധികം സെന്ററുകളിലാണ് അദ്ദേഹത്തിന്റെ സിനിമകള്‍ റിലീസ് ചെയ്യുക. പക്ഷേ ഇവിടെയെല്ലാം ഒരോ കേന്ദ്രങ്ങളില്‍ വീതമാണ് ചിത്രം റിലീസ് ചെയ്തത്. എന്നിട്ടു പോലും ഒരു ഇനീഷ്യല്‍ പുള്‍ സൃഷ്ടിയ്ക്കാന്‍ ചിത്രത്തിന് കഴിയുന്നില്ല. എറണാകുളത്തെ ഏറ്റവും വലിയ തിയറ്ററായ സരിതയില്‍ നൂണ്‍ഷോ മാത്രമാണ് ഒരു നാള്‍ വരും പ്രദര്‍ശിപ്പിയ്ക്കുന്നത്. മറ്റു ഷോകളെല്ലാം ഇടത്തരം തിയറ്ററായ സവിതയിലാണ് പ്രദര്‍ശിപ്പിയ്ക്കുന്നത്. തൊള്ളായിരം സീറ്റുകളുള്ള തിരുവനന്തപുരത്തെ ശ്രീകുമാര്‍ തിയറ്ററിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. വാരാന്ത്യത്തില്‍പ്പോലും കഷ്ടിച്ച് ഹൗസ്ഫുള്‍ ആകുമ്പോള്‍ അഡ്വാന്‍സ് ബുക്കിങിന്റെ കാര്യവും പിന്നോക്കമാണ്. മറ്റൊരു വമ്പന്‍ തിയറ്ററായ കോട്ടയം അഭിലാഷില്‍ ആദ്യദിവസങ്ങളില്‍ പോലും 85 ശതമാനം കളക്ഷനാണ് ലലഭിച്ചത്

അലക്‌സാണ്ടര്‍ ദ ഗ്രേറ്റിന്റെ പരാജയത്തിന് ശേഷം ലാലിന്റെ തിരിച്ചുവരുമെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ കരുതിയിരുന്ന ചിത്രമായിരുന്നു ഒരു നാള്‍ വരും എന്ന കാര്യം കൂടി ഓര്‍ക്കണം. എക്കാലത്തെയും ഷുവര്‍ബെറ്റായ മോഹന്‍ലാല്‍-ശ്രീനി ടീമിന്റെ സിനിമയാണ് ഈ പ്രതിസന്ധി നേരിടുന്നത്. ലാല്‍ തന്റെ റോള്‍ മനോഹരമാക്കിയെങ്കിലും ശ്രീനിയുടെ തിരക്കഥയില്‍ വന്ന പാളിച്ചകളാണ് ചിത്രത്തിന്റെ പ്രധാന ദൗര്‍ബല്യമെന്നാണ് നിരൂപകര്‍ വിലയിരുത്തപ്പെടുന്നത്.

ഇതൊക്കെയാണെങ്കിലും അണിയറയില്‍ ഒരുങ്ങുന്ന ഒരുപിടി ലാല്‍ സിനിമകള്‍ തിയറ്ററുകളെ വീണ്ടും ജനസമുദ്രമാക്കുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിയ്ക്കുന്നത്.

ഭീഷണിയില്‍